ഉറക്കം
നിര്‍ത്താതെ താരാട്ടുകയാണ്
ഓര്‍മ്മയുടെ ചീവീടുകള്‍.
നിറഞ്ഞ കണ്ണില്‍നിന്ന്
വാറ്ന്ന ചുടുകണ്ണീരില്‍
കുതിറ്ന്ന
മെത്ത പൊള്ളുകയാണ്.
നിദ്രയനിക്കൊരു സ്വപ്നം
മാത്രമാണിപ്പോള്‍.
ഉറങ്ങാത്ത രാവുകള്‍ എനിക്കു നല്‍കി
ഒന്നായുറങ്ങുക നിങ്ങള്‍.
ഉടഞ്ഞു ചിതറിയ സ്വപ്നങ്ങള്‍ക്ക്
ഞാനിരിക്കട്ടെ രാക്കാവല്‍.
ഉറപ്പ്, ജീവിതം തോറ്റവര്‍ക്കല്ല, വിജയികള്‍ക്ക്.
Labels: കവിത

